)
നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പതിനേഴുകാരിയെ പിതാവ് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന സാധിക ബോൺസ്ലെ എന്ന പതിനേഴുകാരിയെയാണ് പിതാവ് ധോണ്ടിറാം ബോൺസ്ലെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് ലഭിച്ച സാധന നീറ്റ് പരീക്ഷയിലൂടെ ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടി ഒരു വർഷത്തിലേറെയായി നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ മോക്ക് ടെസ്റ്റിൽ കുറഞ്ഞ മാർക്ക് നേടിയതോടെ പിതാവും സ്കൂൾ പ്രിൻസിപ്പലുമായ ധോണ്ടിറാം മകളെ ശകാരിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
പതിനേഴുകാരിയായ മകളെ വടികൊണ്ട് പലതവണ ധോണ്ടിറാം മർദ്ദിച്ചു. മർദ്ദനത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സാധനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച ആശുപത്രിയിൽ വച്ച് കുട്ടി മരിച്ചു. തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി.
തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വൈകാതെ പിതാവിനെ അറസ്റ്റ് ചെയ്തു. മകളെ മർദിച്ചതായി ചോദ്യം ചെയ്യലിൽ ധോണ്ടിറാം സമ്മതിച്ചിട്ടുണ്ട്. മര്‍ദ്ദനത്തിനിടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് സാധികയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.