കൊച്ചി: തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കേസിൽ 5 പേര്‍ കസ്റ്റഡിയിലായെന്ന് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു കവർച്ച. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് നിലവിൽ കസ്റ്റഡിയില്‍ ഉള്ളത്.
ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇവര്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വണ്ടികളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയ കവര്‍ച്ചയുടെ ഇടനിലക്കാരന്‍ സജി, സ്റ്റീല്‍ കമ്പനിയില്‍ സജിക്കൊപ്പം എത്തിയ വിഷ്ണു, പിന്നെ ഇവരെ സഹായിച്ച മൂന്ന് പേരുമാണ് കസ്റ്റഡിയിലായവര്‍. ഇതില്‍ സജിക്കും വിഷ്ണുവിനും കൃത്യത്തില്‍ നേരിട്ട് പങ്കുണ്ട്. ബാക്കിയുള്ളവരുടെ പങ്ക് അന്വേഷിച്ച് വരികയാണ്. പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയത് തൃശൂരില്‍ നിന്നാണ്.
ഇനിയും പ്രതികളെ കണ്ടെത്താനുണ്ടെന്നും മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച പണവും കണ്ടെത്തിയിട്ടില്ല. തോക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുബിന്‍ എന്നയാളുടെ പക്കല്‍ നിന്നാണ് 80 ലക്ഷം രൂപ കവര്‍ന്നത്. ഈ 80 ലക്ഷത്തിന്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









