Kannur Central Jail: പുറത്ത് നിന്ന് സഹായം ലഭിച്ചെന്ന് സംശയം. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിശോധന.

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. സെല്ലിലെ കമ്പി തകർത്താണ് പുറത്ത് കടന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലെ കമ്പികൾ മുറിച്ചുമാറ്റിയാണ് പുറത്ത് കടന്നത്. പുലർച്ചെ 1.10ന് ആണ് ജയിൽ ചാടിയത്. രണ്ട് മണിക്കൂറിന് ശേഷമാണ് ജയിൽ അധികൃതർ ഇക്കാര്യം അറിഞ്ഞതെന്നാണ് വിവരം.
പുറത്ത് നിന്ന് സഹായം ലഭിച്ചെന്ന് സംശയം. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പരിശോധന. ജയിലിന് സമീപത്തെ അടച്ചിട്ട കെട്ടിടങ്ങളിലും പരിശോധന. വെള്ളമെടുക്കാൻ വച്ച ഡ്രമ്മിൽ ചവിട്ടിക്കയറി. തുണി കെട്ടി വടമുണ്ടാക്കിയാണ് മതിൽചാടി രക്ഷപ്പെട്ടത്. പ്രതിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചുവെന്നാണ് സൂചന.
പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. തിരച്ചിൽ നടത്താൻ റേഞ്ച് ഐജിമാരും. പോലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരിക്കുന്നത്.
ഗോവിന്ദച്ചാമിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയോ 9446899506 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.