)
കണ്ണൂർ: ജയിൽചാടിയ ഗോവിന്ദച്ചാമിയെ ഉടൻ പിടികൂടണമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്താണ് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്.
ഇത്രയും വലിയ ജയിൽ എങ്ങനെ ചാടിയെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ചോദിക്കുന്നത്. വിവരം കേട്ട് തന്റെ ശരീരം വിറക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ''ഇപ്പോഴാണ് താൻ വിവരം അറിഞ്ഞത്. എങ്ങനെ അവൻ ഇത്രയും വലിയ ജയിൽ ചാടി. ജയിലിന്റെ മതിൽ എത്ര ഉയരത്തിലായിരിക്കും. അവന് അതിന് സഹായം ലഭിച്ചിട്ടുണ്ടാകും. എത്രയും പെട്ടെന്ന് തന്നെ അവനെ പിടികൂടണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാണ്. ഇത് കേട്ടിട്ട് എന്റെ ശരീരം വിറക്കുകയാണ്. പോലീസ് അവനെ പിടിക്കും. പിടിക്കാതിരിക്കില്ല. നമ്മുടെ പോലീസ് അവനെ പിടികൂടുമെന്ന് തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണമായിരുന്നു. ജയിൽ ചാടാൻ ആരെങ്കിലും അവനെ സഹായിച്ചിരിക്കും. ഒറ്റക്കൈ വച്ച് അവൻ എങ്ങനെ ജയിൽ ചാടി''- എന്നും അമ്മ ചോദിച്ചു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവേയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെല്ല് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ഇയാൾ രക്ഷപ്പെട്ടതായി മനസ്സിലാക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ 1.10ന് ഇയാൾ ജയിൽ ചാടിയെന്നാണ് വിവരം. രാവിലെ ഏഴ് മണിക്കാണ് ഇയാൾ ജയിൽ ചാടിയതായി അധികൃതർ അറിഞ്ഞതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.