പത്തനംതിട്ട: അൽഷിമേഴ്സ് രോഗബാധയുള്ള 59കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുന്നിക്കോട് സ്വദേശി വിഷ്ണു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മർദ്ദന ദൃശ്യങ്ങൾ കാണുന്നത്. 59 വയസ്സുള്ള വി ശശിധരൻ പിള്ളയെയാണ് വിഷ്ണു എന്നയാൾ വലിച്ചിഴയ്ക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്.
സംഭവത്തിൽ പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ ശശിധരൻ പിള്ളയുടെ ഭാര്യ പരാതി നൽകിയിരുന്നു. രോഗിയായ ശശിധരൻ പിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ ബിഎസ്എഫ് ജവാനാണ് വി ശശിധരൻപിള്ള. അൽഷിമേഴ്സ് രോഗിയെ ഹോം നഴ്സ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ശശിധരൻ പിള്ള വീണ് പരുക്കേറ്റു എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരമർദനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. വീട്ടിലെ സിസിടിവിയിൽ നിന്നാണ് ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
മർദ്ദനമേറ്റ വി ശശിധരൻ പിള്ള ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് വർഷമായി അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻ പിള്ളയെ നോക്കുന്നതിന് അടൂരിലുള്ള ഏജൻസി വഴിയാണ് ഹോം നഴ്സിനെ വച്ചത്. വീണ് പരിക്കേറ്റെന്നായിരുന്നു ഹോം നഴ്സായ വിഷ്ണു ശശിധരൻ പിള്ളയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
എന്നാൽ സിസിടിവി പരിശോധിച്ചപ്പോഴാണ് ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ ലഭിച്ചത്. തുടർന്ന് കൊടുമൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ‍്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചത്. സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.