)
ഒറ്റ ദിവസത്തെ പദ്ധതിയില്‍ അല്ല ഗോവിന്ദച്ചാമി കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് പുറത്ത് ചാടിയത്. 20 ദിവസത്തെ ആസൂത്രണത്തിന് ശേഷമാണ് സൗമ്യ ബലാത്സംഗ, കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...
1. ജയില്‍ ചാടാന്‍ പദ്ധതി തയ്യാറാക്കിയത് 20 ദിവസങ്ങള്‍ക്ക് മുമ്പ്
2. ഇതിന്റെ ഭാഗമായി ശരീരഭാരം കുറച്ചു. ജയിലിലിന്റെ ഉയര്‍ന്ന മതില് ചാടിക്കടക്കണമെങ്കില്‍, ശാരീരിക വെല്ലുവിളികളുള്ള ഗോവിന്ദച്ചാമിയ്ക്ക് ഭാരം കുറച്ചേ മതിയാവുകയുള്ളു. ചോർ ഒഴിവാക്കി ചപ്പാത്തി മാത്രം കഴിച്ചുകൊണ്ടായിരുന്നു ഇത്.
3. ജയില്‍ സെല്ലിന്റെ കമ്പികള്‍ മുറിക്കാനുള്ള പദ്ധതി തയ്യാറാക്കി.
4. ഇതിനായി ബ്ലേഡ് സംഘടിപ്പിച്ചു. ഇതിന് ജയിലില്‍ നിന്ന് സഹായം ലഭിച്ചു. ബ്ലേഡ് തന്നത് ജയിലില്‍ നിന്നുള്ള ആളെന്ന് ഗോവിന്ദച്ചാമി തന്നെ പോലീസിന് മൊഴി നല്കി.
5. ഉപ്പ് ഉപയോഗിച്ച് ജയില്‍ കമ്പികള്‍ ഓരോ ദിവസവും എടുത്ത് ദ്രവിപ്പിച്ചു.
6. ദിവസങ്ങളെടുത്ത് സെല്ലിന്റെ രണ്ട് കമ്പികള്‍ അറുത്തുമാറ്റി.
7. ഉണക്കാനിട്ട തുണികള്‍ പലപ്പോഴായി ശേഖരിച്ച് കയര്‍ ഉണ്ടാക്കിയെടുത്തു.
8. മൂന്ന് ജയില്‍ ജീവനക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര് ഉറങ്ങിപ്പോയിരുന്നു.
9. സിസിടിവി പരിശോധിക്കേണ്ട ഉദ്യോഗസ്ഥനും ഉറങ്ങിപ്പോയി.
10. 1.15 ന് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്തിറങ്ങി. പിന്നീട് 4.15 വരെ ജയില്‍ വളപ്പില്‍ തുടര്‍ന്നു.
11. സുരക്ഷിതമെന്ന് മനസ്സിലാക്കി ജയിലിന്റെ മതിലിന് മുകളിലേക്ക് തുണികള്‍ ഉപയോഗിച്ചുണ്ടാക്കിയ കയര്‍ ഉപയോഗിച്ച് കയറി. ഇതേ കയര്‍ ഉപയോഗിച്ച് താഴെക്കിറങ്ങി
12. കറുത്ത പാന്റ്സും കള്ളി ഷര്‍ട്ടും ആയിരുന്നു വേഷം. കൈയ്യില്ലാത്തത് മറയ്ക്കാന്‍ ഒരു ഭാണ്ഡം തലയില്‍ വച്ച് ഒളിപ്പിച്ചു.
13. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ സാവധാനത്തില്‍ റോഡിലൂടെ നടന്നുനീങ്ങി.
14. സംശയം തോന്നിയ വിനോജ് പേര് ചൊല്ലി വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അടുത്തുള്ള മതില് ചാടി ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചു.
ആരാണ് ഗോവിന്ദച്ചാമിയ്ക്ക് ആയുധം നല്‍കിയത് എന്ന് ഇനി കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല, പിടിയ്ക്കപ്പെടുമ്പോള്‍ ഗോവിന്ദച്ചാമിയുടെ കൈവശം മറ്റ് ചില ചെറിയ ആയുധങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം എങ്ങനെ കൈവശം എത്തിയെന്നതും വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.