)
കോട്ടയം: കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ ഭർത്താവ് കൊന്ന് കൊക്കയിൽ തള്ളിയതായി റിപ്പോർട്ട്. വീട്ടമ്മയുടെ മൃതദേഹം ഇടുക്കി, കരിമണ്ണൂർ ചെപ്പുകുളത്തെ കൊക്കയിൽ ഉപേക്ഷിച്ചതായിട്ടാണ് കണ്ടെത്തിയത്.
കൊല്ലപ്പെട്ടത് കാണക്കാരി കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം ആണ്. സംഭവത്തിൽ ഇവരുടെ ഭർത്താവ് സാം കെ ജോർജിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാം കെ ജോർജിന്റെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബർ 26 നാണ് ജെസിയെ കാണാതാകുന്നത്.
ജെസ്സിയുടെ വിദേശത്തുള്ള മക്കൾ അന്നേ ദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ 29 ന് മക്കൾ സുഹൃത്തുക്കൾ വഴി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാമിനെക്കുറിച്ച് സംശയം തോന്നുകയും അയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. ബെംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ സെപ്റ്റംബർ 26 ന് ജെസിയെ കാണക്കാരിയിലെ വീട്ടിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ കയറ്റി തൊടുപുഴക്കടുത്ത് ചെപ്പുകുളത്തെ 30 അടിയോളം താഴ്ചയുള്ള കൊക്കയിൽ തള്ളുകയായിരുന്നുവെന്ന് സാം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 2005 മുതൽ ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല ഇവരുടെ വിവാഹമോചന കേസ് പാലാ കോടതിയിൽ നടന്നു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.