)
മലപ്പുറം: ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി. സംശയത്തിന്റെ പേരിൽ ഭാര്യയെ കശാപ്പുശാലയിൽ എത്തിച്ച ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസിൽ മലപ്പുറം പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് നജ്ബുദ്ദീനെയാണ് (ബാബു-44) കോടതി ശിക്ഷിച്ചത്. മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എവി ടെല്ലസാണ് വധശിക്ഷ വിധിച്ചത്. 2017 ജൂലായ് 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ആദ്യ ഭാര്യ റഹീനയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.
പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലുള്ള തന്റെ ഇറച്ചിക്കടയിലെത്തിച്ചാണ് പ്രതി റഹീനയെ കഴുത്തറുത്ത് കൊന്നത്. കൊലപാതകത്തിനു ശേഷം 36.43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും പ്രതി മൃതദേഹത്തിൽ നിന്ന് കവർന്നു. കടയിലെ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നിട് നടത്തിയ അന്വേഷണത്തിൽ 2017 ജൂലായ് 25 -നാണ് നജ്ബുദ്ദീൻ അറസ്റ്റിലായി.
താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സി. അലവിയാണ് കുറ്റപത്രം സമര്‍പ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. 66 രേഖകളും 33 തൊണ്ടിമുതലും 41 സാക്ഷികളെയും കേസിൽ വിസ്തരിച്ചു. കൊലപാതകത്തിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കൂടാതെ ആഭരണങ്ങൾ കവർന്നതിന് 5 വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സൂബൈദയ്ക്ക് നൽകണമെന്നുമാണ് കോടതി വിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.