തിരുവനന്തപുരം: എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷിക്കുന്ന ഐബി ഉദ്യോഗസ്ഥൻ സുകാന്തിനെ പിരിച്ചുവിട്ടു. കേസിൽ സുകാന്ത് പ്രതിയാണെന്ന കാര്യം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. തുടർന്ന് കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ചതിന് ശേഷമാണ് നടപടിയെടുത്തത്.
അതേസമയം സുകാന്തിനെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരം പേട്ട പോലീസാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് വിവാഹ വാഗ്ദാനം നൽകി സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഐബി ഉദ്യോഗസ്ഥയെ മാർച്ച് ഇരുപത്തിനാലിനാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ചെയ്തിറങ്ങിയ ശേഷമാണ് യുവതി ട്രെയിനിന് മുന്നിൽ ചാടി മരിക്കുന്നത്. ഇവരുടെ സഹപ്രവർത്തകൻ കൂടിയായിരുന്ന സുകാന്ത് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായും ശാരീരികമായും ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തിരുന്നു. പിന്നീട് വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിന്റെ മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് കേസ്.
അതിനിടെ പെണ്‍കുട്ടി ഗർഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിരുന്നു. മരിക്കുന്നതിന് തൊട്ട് മുൻപും പെൺകുട്ടി സുകാന്തിനോടാണ് സംസാരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.