Suicide Death: ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു; പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു

Suicide Death: ഭാര്യയും മക്കളും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Apr 21, 2025, 11:52 AM IST
  • ഞായറാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
  • ഇയാൾ ഒരു സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.
  • ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനാൽ വീട് പൂർണ്ണമായും തകർന്നു.
Suicide Death: ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു; പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു

കൊല്ലം: ഗ്യാസ് സിലണ്ടർ തുറന്നുവിട്ട് വിട്ട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. അഞ്ചൽ ആലഞ്ചേരിയിലാണ് സംഭവം. ഏരൂർ സ്വദേശി വിനോദ്(56) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിനോദ് ഒരു സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയോടും മക്കളോടും വഴക്കിട്ട ശേഷം സിലിണ്ടർ തുറന്നുവിട്ട് വീടിന് തീയിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയും മക്കളും വീടിന് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനാൽ വീട് പൂർണ്ണമായും തകർന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News