)
തൃശൂർ: ബാറിൽ 'ടച്ചിങ്സ്' നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബാർ ജീവനക്കാരനെ കൊലപ്പെടുത്തി യുവാവ്. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ (54) ആണ് കൊല്ലപ്പെട്ടത്. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനെയാണ് ആമ്പല്ലൂർ അളകപ്പ നഗർ സ്വദേശി സിജോ ജോൺ (40) കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് തർക്കം ആരംഭിച്ചത്. ബാറിൽ മദ്യപിക്കാനെത്തിയ സിജോ കൂടുതൽ 'ടച്ചിങ്സ്' നൽകാത്തതിനെ ചൊല്ലി ബാറിലെ കൗണ്ടറിലെ ജീവനക്കാരുമായി തർക്കം ഉണ്ടായി. ബാറിൽ ബഹളം വച്ചതോടെ ജീവനക്കാർ ഇയാളെ പുറത്താക്കി.
ഇതിന്റെ ദേഷ്യത്തിൽ രാത്രി ബാർ അടയ്ക്കുന്ന സമയം വരെ ഒളിച്ചിരുന്ന സിജോ ബാർ അടച്ച് പുറത്തിറങ്ങിയ ഹേമചന്ദ്രനെ പിന്നിൽ നിന്ന് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബാർ അടച്ചതിന് ശേഷം രാത്രി പതിനൊന്നരയോടെ ചായ കുടിക്കാനായി ബാറിന് മുന്നിലുള്ള ചായക്കടയിലെത്തിയതാണ് ഹേമചന്ദ്രൻ. ഈ സമയത്താണ് പ്രതി ആക്രമിച്ചത്.
മറഞ്ഞിരുന്ന സിജോ ഹേമചന്ദ്രന് മേൽ ചാടി വീണ് കഴുത്തിൽ കുത്തുകയായിരുന്നു. രണ്ട് തവണയാണ് കഴുത്തിൽ കുത്തേറ്റത്. ഉടൻ തന്നെ ഹേമചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പുലർച്ചെയോടെ പ്രതി പിടിയിലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.