Mangaluru Mob Lynching: മം​ഗളൂരു ആൾക്കൂട്ട കൊലപാതകം; മരിച്ചത് മലയാളിയെന്ന് സംശയം, കേസെടുത്തു

ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 29, 2025, 11:04 PM IST
  • 19 പേരിൽ 15 പേരെ പിടികൂടിയതായി മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ പറഞ്ഞു.
  • ഇവരെ കോടതിയിൽ ഹാജരാക്കും.
  • ഏപ്രിൽ 27നാണ് സംഭവം നടന്നത്.
Mangaluru Mob Lynching: മം​ഗളൂരു ആൾക്കൂട്ട കൊലപാതകം; മരിച്ചത് മലയാളിയെന്ന് സംശയം, കേസെടുത്തു

ബെംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 19 പേർക്കെതിരെ കേസെടുത്തു. മംഗളൂരുവിന് സമീപം കുഡുപ്പുവിലാണ് സംഭവം. 19 പേരിൽ 15 പേരെ പിടികൂടിയതായി മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കും. ഏപ്രിൽ 27നാണ് സംഭവം നടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ മലയാളി ആണോ എന്ന് സംശയം. വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സംശയം. മൃതദേഹം തിരിച്ചറിയാൻ സഹോദരൻ മംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരമാണിത്. 

മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. അടിയന്തരമായി വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ഇയാളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 35നും 40നും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചതെന്നാണ് നി​ഗമനം. 

Also Read: Suresh Gopi: സുരേഷ് ​ഗോപിക്കും പുലിപ്പല്ല് മാല..! പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഹാഷിം

കുഡുപ്പുവിലെ ക്ഷേത്രത്തിന് സമീപം പ്രാദേശിക ക്രിക്കറ്റ് മത്സരം കാണാനെത്തിയ യുവാവാണ് മരിച്ചത്. മത്സരത്തിനിടെ ഇയാൾ വിളിച്ച പാക് അനുകൂല മുദ്രാവാക്യമാണ് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 103(2), 115(2), 189(2), 190, 191(1), 191(3), 240 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News