)
കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന് ഒളിവിൽ പോയ മകൻ അറസ്റ്റിൽ. കര്‍ണാടകയിലെ ഉഡുപ്പിയ്ക്ക് അടുത്തുള്ള കുന്ദാപുരയില്‍ വെച്ചാണ് പ്രതി പിടിയിലായത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടി. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരതിന്റെ നിര്‍ദ്ദേശ പ്രകാരം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.
വാര്‍ക്കാടി നലങ്ങി സ്വദേശിനി ഫില്ഡയെയാണ് മകൻ മെല്വിന് ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി അയല്‍വാസിയായ ലൊലിറ്റയെയും അക്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ലൊലിറ്റയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതി അയല്‍വാസിയുടെ വീട്ടിലേക്ക് ഓടി കയറി.
തുടർന്ന് യുവതിയെ സമീപവാസികള്‍ മംഗലപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുലര്‍ച്ച പ്രതിയുടെ വീട്ടില്‍ നിന്ന് ഉയര്‍ന്ന തീയും പുകയും കണ്ടാണ് അയല്‍വാസികൾ ഓടികൂടിയത്. വീട്ടില്‍ അമ്മയും മകൻ മെൽവിനും മാത്രമായിരുന്നു താമസം. ഫില്‍ഡയുടെ മറ്റൊരു മകന് വിദേശത്താണ്.
ഫില്‍ഡയുടെ മൃതദേഹം പൂര്‍ണമായി പൊള്ളലേറ്റ നിലയില്‍ വീടിനോട് ചേര്‍ന്നു കിടക്കുന്ന പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. ഫില്‍ഡയെ മര്‍ദ്ദിച്ചതിനു ശേഷമാണ് തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം. വീട്ടിനകത്തും പരിസരത്തും രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതിയായ മെല്വിന് കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഫില്‍ഡയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഓട്ടോറിക്ഷയില്‍ ഹോസങ്കടിയില്‍ എത്തുകയും അവിടെ നിന്ന് മംഗലപുരം ഭാഗത്തേക്ക് കടന്നുകളയുകയും ചെയ്തു. കര്‍ണാടക പോലീസിന്റെ സഹായത്തടെ 200 കിലോമീറ്ററോളം പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയത്.
കൊലപാതകത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമോ മറ്റ് കാരണങ്ങളോ പ്രേരണയായോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. മെല്‍വിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.