)
വയനാട്: കോഴിക്കോട് നിന്ന് ഒന്നര വർഷം മുൻപ് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വയനാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് എസിപി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമിഴ്നാട് പോലീസും വനംവകുപ്പും ഡോഗ്സ്ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ചേരമ്പാടിക്ക് അടുത്ത വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രിൽ ഒന്നിനാണ് ഈ കേസിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
വയനാട് സുൽത്താൻബത്തേരി സ്വദേശി ഹേമചന്ദ്രൻ എന്നയാളാണ് മരിച്ചത്. ചേരമ്പാടി ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ചേരമ്പാടിയിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന അന്തർസംസ്ഥാന പാതയോട് ചേർന്നുള്ള വനഭാഗത്താണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
മായനാട് നടപ്പാലത്തുള്ള വാടക വീട്ടിൽ നിന്ന് ടൗണിലേക്കെന്ന് പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാതാകുകയായിരുന്നു. 2024 മാർച്ച് 31ന് ഹേമചന്ദ്രൻ വീട്ടിലെത്താത്തതിനെ തുടർന്നാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രധാന പ്രതിയെ പിടികൂടാനുണ്ടെന്നാണ് വിവരം. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. സംഭവം തട്ടിക്കൊണ്ട് പോകൽ കൊലപാതകമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.