Nenmara Double Murder: 133 സാക്ഷികൾ, 60 ലധികം രേഖകൾ; നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

133 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 60 ലധികം രേഖകളും സമർപ്പിച്ചു.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2025, 07:29 PM IST
  • ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു.
  • തന്റെ കുടുംബം തകരാൻ സുധാകരൻ കാരണമായി എന്നതിന്റെ വൈരാ​ഗ്യത്തിലാണ് ഇയാളെ ചെന്താമര കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
  • പിന്നാലെ സുധാകരന്റെ നിലവിളി കേട്ടെത്തിയ ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു.
Nenmara Double Murder: 133 സാക്ഷികൾ, 60 ലധികം രേഖകൾ; നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു. തന്റെ കുടുംബം തകരാൻ സുധാകരൻ കാരണമായി എന്നതിന്റെ വൈരാ​ഗ്യത്തിലാണ് ഇയാളെ ചെന്താമര കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പിന്നാലെ സുധാകരന്റെ നിലവിളി കേട്ടെത്തിയ ലക്ഷ്മിയേയും കൊലപ്പെടുത്തുകയായിരുന്നു. 

Add Zee News as a Preferred Source

ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 60 ലധികം രേഖകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ ഉൾപ്പെടെ 133 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: Drugs Seized: മിഠായി രൂപത്തിൽ ലഹരി; എത്തിയത് പാഴ്സലിൽ, മൂന്ന് തമിഴ്നാട് സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

 

2025 ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊന്നത്. വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വെട്ടിവീഴ്ത്തുകയായിരുന്നു പ്രതി. ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടികൊലപ്പെടുത്തി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചും ലക്ഷ്മി ആശുപത്രിയില്‍ വച്ചും മരിച്ചു.

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തുന്നത്. 2019ലാണ് സജിതയെ കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞാണ് ഇവരെ കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ച് സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News