ന്യൂഡൽഹി: പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഹാപ്പി പാസിയ എന്ന ഹര്‍പ്രീത് സിങ് പിടിയിലെന്ന് റിപ്പോർട്ട്. ഇയാളെ യുഎസ് ഇമിഗ്രേഷന്‍ വകുപ്പാണ് പിടികൂടിയതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Also Read: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർക്ക് പരിക്ക്
ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളില്‍ ഒരാളാണ് പിടിയിലായ ഹാപ്പി പാസിയ. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി പ്രവര്‍ത്തിച്ച് ഇയാള്‍ ഒട്ടേറെ ആക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇയാൾ പഞ്ചാബിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരേ ആക്രമണം നടത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്‍ഡ എന്ന പേരില്‍ അറിയപ്പെടുന്ന ഹര്‍വീന്ദര്‍ സിങ് സന്ധുവിന്റെ അനുയായിയാണ് ഇയാൾ. എന്‍ഐഎ തിരയുന്ന മറ്റൊരു കുറ്റവാളിയാണ് ഹര്‍വീന്ദര്‍ സിങ് സന്ധു.
Also Read: ശനിയുടെ നക്ഷത്രമാറ്റം ഇവർക്ക് നൽകും പദവിയും ധനനേട്ടവും
അമൃത്സറിലെ അജനാലാ പോലീസ് സ്‌റ്റേഷനില്‍ നവംബര്‍ 23 ന് ബോംബ് വച്ചത് മുതലാണ് അക്രമണ പരമ്പരയുടെ തുടക്കം. സ്‌ഫോടനത്തിന് മുന്‍പ് പോലീസ് ഇത് കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ മുതല്‍ ഈ മാസം വരെ ഒരു ഡസനിലേറെ ഗ്രനേഡ് ആക്രമണങ്ങളാണ് നടന്നത്. ബിജെപി നേതാവ് മനോരഞ്ജന്‍ കാലിയയെ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ വസതി ആക്രമിക്കാനും ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഇയാള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ആളപായമൊന്നും സംഭവിച്ചിട്ടില്ല.
പഞ്ചാബിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ 16 ഗ്രനേഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 14 ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഹാപ്പി പാസിയയുടെ പേര് ഉയർന്നുവന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.