മസ്കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിലെ ജ്വല്ലറിയിൽ നിന്ന് ഏകദേശം 23.5 കോടിയിലധികം രൂപ (10 ലക്ഷം ഒമാനി റിയാൽ) വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മസ്‌കറ്റിലെ അൽ-ഗുബ്ര പ്രദേശത്തുള്ള ജ്വല്ലറിയിലാണ് പുലർച്ചെ നാല് മണിയോടെ കവർച്ച നടന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്നാണ് പ്രതികൾ സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ചത്. സ്വർണ്ണാഭരണങ്ങൾക്ക് പുറമെ ജ്വല്ലറിയിലുണ്ടായിരുന്ന പണവും ഇവർ കവർന്നു. മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിന് ഇന്ത്യൻ രൂപയിൽ ഏകദേശം 23 കോടി 55 ലക്ഷത്തി 90,000 രൂപയോളം മൂല്യമുണ്ട്.
ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ പ്രതികൾ ജ്വല്ലറിക്ക് സമീപമുള്ള ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ജ്വല്ലറിയും പരിസരവും നിരീക്ഷിച്ച് മോഷണം ആസൂത്രണം ചെയ്തത് ഇവിടെവെച്ചാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് നടത്തിയ അന്വേഷണത്തിൽ, ഭിത്തി തുരക്കാനും ജ്വല്ലറിക്കുള്ളിലെ സേഫ് തുറക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടെടുത്തു.
മോഷ്ടിച്ച സ്വർണ്ണം, പ്രതികൾ വാടകയ്‌ക്കെടുത്ത ബോട്ടിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് പിടിയിലായത്. സിഫ (Sifah) എന്ന പ്രദേശത്താണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ഈ സ്വർണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









