Padiyur Double Murder: പടിയൂർ ഇരട്ടക്കൊലകേസ്; പ്രതിയായ പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

Padiyur Double Murder: ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മൃതദേഹം കണ്ടെത്തിയത്  

Written by - Zee Malayalam News Desk | Last Updated : Jun 12, 2025, 04:17 PM IST
  • രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെയാണ് ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • കേദാർനാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്
Padiyur Double Murder: പടിയൂർ ഇരട്ടക്കൊലകേസ്; പ്രതിയായ പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പടിയൂർ ഇരട്ടക്കൊലകേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് കേദാർനാഥിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെയാണ് ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. കേദാർനാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

Add Zee News as a Preferred Source

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ കൊലപാതകം നടത്തിയത്. പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. തുടർന്ന് ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തി. ഇവള്‍ മരിക്കേണ്ടവള്‍ എന്നെഴുതിയ കുറിപ്പാണ് ഇവിടെനിന്നും കണ്ടെത്തിയത്. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. അഞ്ചുമാസം മുന്‍പാണ് പ്രതി രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയെന്നാണ് ഇയാള്‍ രേഖയെ വിശ്വസിപ്പിച്ചിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News