)
തൃശൂര്‍: പുതുക്കാട്ടെ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ പ്രതികൾ റിമാൻഡിൽ. 14 ദിവസത്തേക്കാണ് ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതിയും കുട്ടികളുടെ അമ്മയുമായ അനീഷയെ വിയ്യൂരിലേക്കും ഭവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റും.
അതേസമയം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ഇന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഒരടി താഴ്ചയിലുള്ള കുഴിയിൽ നിന്ന് ചെറിയ എല്ലിൻ കഷ്ണങ്ങളാണ് കണ്ടെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ട് എട്ട് മാസത്തിന് ശേഷമാണ് അസ്ഥി കണ്ടെത്തിയത്. അനീഷ പറഞ്ഞ സ്ഥലത്ത് കുഴിച്ചതിനെ തുടർന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.
രണ്ട് നവജാത ശിശുക്കളെയും അമ്മ അനീഷ തന്നെയാണ് കൊന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ആദ്യ കുഞ്ഞിനെ അനീഷയുടെ വീടിന്റെ പരിസരത്തും രണ്ടാമത്തെ കുഞ്ഞിനെ ഭവിന്റെ വീടിന്റെ പരിസരത്തുമാണ് കുഴിച്ചിട്ടത്. ഈ രണ്ട് സ്ഥലങ്ങളിലും ഫോറൻസിക് സംഘം പരിശോധന നടത്തി. ആദ്യത്തെ കുഞ്ഞിനെ 2021 നവംബർ ആറിനും രണ്ടാമത്തെ കുഞ്ഞിനെ 2024 ഓഗസ്റ്റ് 29നും ആണ് കൊലപ്പെടുത്തിയത്.
ഫേസ്ബുക്കിലൂടെയാണ് 2020ൽ അനീഷ ഭവിനുമായി പരിചയത്തിലായത്. പിന്നീട് പ്രണയത്തിലായ ഇരുവർക്കും 2021ൽ ആണ് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ഈ ആൺകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ടു. 2024ൽ വീണ്ടും ആൺകുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭവിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ടുവെന്നുമാണ് അനീഷ പോലീസിന് മൊഴി നൽകിയത്.
കര്‍മ്മങ്ങള്‍ ചെയ്യാന്‍ എന്ന പേരിൽ ഭവിൻ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാന്തിയെടുത്തിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഭവിന് മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയും കൊലപാതക വിവരം തുറന്ന് പറയുകയുമായിരുന്നു. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.