)
ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം സിനിമ താരങ്ങള്‍ക്ക് എതിരെയുള്ള ലൈംഗികാരോപണങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടെയാണ് തമിഴ്നാട്ടിലെ ജനപ്രിയ താരം മക്കള്‍ ശെല്വൻ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതിയ്ക്കെതിരേയും ലൈംഗികാരോപണം ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സില്‍ ആണ് ഒരു യുവതി ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. തനിക്ക് അറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിജയ് സേതുപതി വര്‍ഷങ്ങളോളം ഉപയോഗിച്ചു എന്നാണ് എക്സ് അക്കൗണ്ടിലൂടെഉയര്ത്തിയ ആരോപണം. ആ പെണ്‍കുട്ടി ഇപ്പോള്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഈ എക്സ് ഹാന്‍ഡില്‍ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടു.
എന്തായാലും ഈ ആരോപണത്തിനെതിരെ വിജയ് സേതുപതി തന്നെ പ്രതികരണവുമായി രംഗത്ത് വന്നുകഴിഞ്ഞു. എക്സില്‍ ഉയര്‍ത്തിയ ആരോപണം അദ്ദേഹം പൂര്‍ണമായും നിഷേധിച്ചു. ഈ വിഷയത്തില്‍ സൈബര്‍ ക്രൈമില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും വിജയ് സേതുപതി പ്രതികരിച്ചു.
തന്നെക്കുറിച്ച് എന്തെങ്കിലും ഒക്കെ അറിയുന്നവര്‍ പോലും ഈ ആരോപണം കേട്ടാല്‍ ചിരിക്കുകയേ ഉള്ളൂ എന്നാണ് ഡെക്കാണ് ക്രോണിക്കിളിനോട് വിജയ് സേതുപതി പ്രതികരിച്ചത്. തന്നെക്കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തുകയില്ല. എന്നാല്‍ തന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാം അസ്വസ്ഥരാണ്. അത് വിട്ടുകളയൂ എന്നാണ് അവരോട് താന്‍ പറയുന്നത്. ശ്രദ്ധ കിട്ടാന്‍ വേണ്ടിയിട്ടായിരിക്കും ആ സ്ത്രീ അങ്ങനെ ചെയ്തത്. അല്പനേരത്തേക്ക് കിട്ടുന്ന ആ പ്രശസ്തി അവര്‍ ആസ്വദിക്കട്ടേ എന്നും വിജയ് സേതുപതി പറഞ്ഞു.
തനിക്കെതിരെ ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പലതും ഇക്കാലത്തിനിടയില്‍ വന്നിട്ടുണ്ട്. അത്തരത്തിലുള്ള ആക്രമണങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ല. ഇനിയൊട്ട് ബാധിക്കുകയില്ല എന്നും വിജയ് സേതുപതി പറഞ്ഞു.
ആരോപണം ഉന്നയിച്ച യുവതിയുടെ എക്സ് ഹാന്‍ഡില്‍ ഡിലീറ്റ് ചെയ്തതും ഇപ്പോള്‍ കോളിവുഡില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്തായാലും വിജയ് സേതുപതിയുടെ പരാതിയില്‍ നടക്കുന്ന അന്വേഷണത്തില്‍ എന്ത് കണ്ടെത്തലുണ്ടാകും എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.