)
ആലപ്പുഴ: ഷാൻ വധക്കേസിലെ നാല് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ചത് പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ്.
Also Read: സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പേരാണ് പ്രതികളായുള്ളത്. ഷാനിനെ ആർഎസ്എസ് ബിജെപി പ്രവർത്തകർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഷാൻ കൊല്ലപ്പെട്ടത് 2021 ഡിസംബർ 21 നായിരുന്നു. കേസിലെ പ്രതികൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്.
വയലാറിലെ ആർഎസ്എസ് പ്രവർത്തകനായ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ 2021 ൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് എസ്ഡിപിഐ നേതാവായ കെ.എസ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. കേസിലെ പ്രതികൾക്ക് നേരത്തെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു എങ്കിലും ഇതിൽ 4 പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയത്.
ഇത് ഇരട്ടനീതിയാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകുന്നത് നീതി നിഷേധമാണെന്നും പരമോന്നത കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും ഷാനിന്റെ പിതാവ് പ്രതികരിച്ചു. പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണ് അവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്ന് പറഞ്ഞ ഷാനിന്റെ പിതാവ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.