)
കോഴിക്കോട്: 76കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപാതക ശ്രമം. കോഴിക്കോട് വേങ്ങേരി, കൊടക്കാട് വീട്ടിലാണ് സംഭവം. 76 വയസ്സുള്ള വയോധികയെയാണ് മകനായ സലിൽ കുമാർ (50) നിരന്തരമായി ഉപദ്രവിച്ചതും ആക്രമിച്ചതും. സലിൽ കുമാറിനെ ചേവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും തന്റെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മകന്റെ അതിക്രമം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വയോധിക മുറിയിലിരിക്കുമ്പോൾ പ്രതി വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നു. തുടർന്ന് ചീത്തവിളിക്കുകയും സ്വത്തുക്കൾ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് കൈകൊണ്ട് നെഞ്ചിൽ കുത്തുകയും മുഖത്തടിക്കുകയും ചെയ്തു. സ്വത്ത് ഇപ്പോൾ എഴുതി നൽകില്ലെന്ന് വയോധിക പറഞ്ഞതോടെ റൂമിലുണ്ടായിരുന്ന നിലവിളക്കെടുത്ത് തലയ്ക്ക് അടിക്കാൻ ശ്രമിച്ചു.
വീട്ടിലെ ബഹളം കേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ യുവാവാണ് പ്രതിയെ പിടിച്ചുമാറ്റി വയോധികയെ രക്ഷിച്ചത്. തുടർന്ന്, വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണസംഘം പ്രതിയെ വേങ്ങേരിയിൽവെച്ച് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.