സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

വയനാട്: കൽപ്പറ്റയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം. ചുങ്കം ജംഗ്ഷനിലെ ജ്വല്ലറിയിൽ നിന്ന് 32 ഗ്രാം സ്വർണ്ണമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളുടേതെന്ന് തോന്നിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
ചുങ്കം ജംഗ്ഷനിലെ ജ്വല്ലറിയിൽ എത്തിയ രണ്ടുപേരിൽ ഒരാളാണ് സ്വർണ്ണം മോഷ്ടിക്കുന്നതായി ദൃശ്യങ്ങളിൽ ഉള്ളത്. കടയിൽ ഏകദേശം അരമണിക്കൂറോളം പലസാധനങ്ങൾ നോക്കി നിന്ന ശേഷം ചെമ്പ് തകിട് വാങ്ങുകയും 20 രൂപ കടയിലെ സെയിൽസ്മാന് നൽകുകയും ചെയ്തു. തിരിച്ചുകൊടുത്ത നോട്ട് കേടുപാടാണെന്ന് പറയുകയും മാറ്റി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്ത് ജ്വല്ലറിയിൽ ഉണ്ടായിരുന്ന വളയുടെയും ലോക്കറ്റിന്റെയും വില തിരക്കി. സാധനങ്ങൾ എടുത്തു നോക്കാൻ എന്ന വ്യാജേന അലമാരയിൽ ഉണ്ടായിരുന്ന ചെറിയ ബോക്സിലെ സ്വർണ്ണ ലോക്കറ്റുകൾ മോഷ്ടിക്കുകയായിരുന്നു എന്ന് കടയുടമ അസൈനാർ പറഞ്ഞു.
സംഭവസമയം ഒരു സെയിൽസ്മാൻ മാത്രമായിരുന്നു കടയിൽ ഉണ്ടായിരുന്നത്. മോഷണം നടത്തിയ പ്രതികൾ തിടുക്കത്തിൽ കടയിൽ നിന്നിറങ്ങി പോകുന്നത് പുറത്ത് നിന്ന് കണ്ട മറ്റൊരു സെയിൽസ്മാൻ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അപ്പോഴേക്കും മോഷ്ടാക്കൾ കടന്നു കളഞ്ഞിരുന്നു. ജ്വല്ലറി ഉടമ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൽപ്പറ്റ നഗരത്തിലെ തന്നെ മറ്റൊരു കടയിൽ മോഷണശ്രമം പരാജയപ്പെട്ട ശേഷമാണ് മോഷ്ടാക്കൾ ചുങ്കത്ത് കടയിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.