Thiruvathukkal Twin Murder: തിരുവാതുക്കൽ ഇരട്ടക്കൊലയിലെ നിർണായക തെളിവ്; സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തി

വിജയകുമാറിന്റെ വീടിന് സമീപത്തുള്ള തോട്ടിൽ നിന്നുമാമ് സിസിടിവിയുടെ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തത്.   

Written by - Zee Malayalam News Desk | Last Updated : Apr 23, 2025, 06:20 PM IST
  • വിജയകുമാറിന്റെ വീടിന് പുറകിൽ 200 മീറ്റർ മാറിയാണ് തോടുള്ളത്.
  • ഇവിടെ നിന്നുമാണ് സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെടുത്തത്.
  • പൊലീസ് നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേർ തോട്ടിലിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു.
Thiruvathukkal Twin Murder: തിരുവാതുക്കൽ ഇരട്ടക്കൊലയിലെ നിർണായക തെളിവ്; സിസിടിവി ഹാർഡ് ഡിസ്ക് കണ്ടെത്തി

കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലയിൽ കാണാതായ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെടുത്തു. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള തോട്ടിൽ നിന്നുമാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് തോട്ടിലെറിയുകയായിരുന്നുവെന്ന് പ്രതി അമിത് മൊഴി നൽകിയിരുന്നു. അതിനിടെ അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 

വിജയകുമാറിന്റെ വീടിന് പുറകിൽ 200 മീറ്റർ മാറിയാണ് തോടുള്ളത്. ഇവിടെ നിന്നുമാണ് സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെടുത്തത്. പൊലീസ് നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേർ തോട്ടിലിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവായ ഹാര്‍ഡ് ഡിസ്കാണ് കണ്ടെടുത്തിരിക്കുന്നത്. 

ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് പിടിയിലായത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. മാള പോലീസിന്‍റെ സഹായത്തോടെ ഗാന്ധിനഗർ പോലീസ് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നായിരുന്നു അമിത്തിനെ കസ്റ്റഡിയിലെടുത്തത്. 

Also Read: Thiruvathukkal Twin Murder: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; മോഷണക്കേസിൽ അകത്തായി; പെൺസുഹൃത്ത് ഉപേക്ഷിച്ചു; കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യം

അതേസമയം കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. വിജയകുമാറിന്റെ ഓഡിറ്റോറിയത്തിൽ അമിത് മൂന്ന് വർഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതി വിജയകുമാറിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തന്‍റെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്. ഇതിനിടെ വിജയകുമാർ നൽകിയ മോഷണ പരാതിയിൽ അമിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അഞ്ച് മാസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞു. അമിത് ജയിലിലായതോടെ ഇയാളെ ഉപേക്ഷിച്ച് യുവതി തിരികെ പോയി. തന്റെ കുടുംബം നശിപ്പിച്ചതിന് പിന്നിൽ വിജയകുമാറും ഭാര്യയും ആണെന്ന് കരുതിയാകാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

പത്തിലധികം മൊബൈൽ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈൽ ഫോണുകൾ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തിൽ പോലീസിനെ കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈൽ ഫോണുകൾ പ്രതി എടുത്തിരുന്നു. ഇതിൽ ഒരു മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. ഫോണിൽനിന്ന് ഗുഗിൾ അക്കൗണ്ട് ലോ​ഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു എന്നാൽ, ഇത് പോലീസിന് പിടിവള്ളിയായി. ഉടനടി  അന്വേഷണ സംഘം പ്രതി പിടിയിലാകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News