തെളിവെടുപ്പിനിടെ പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ ആക്രോശിച്ചു.

കൊച്ചി: മൂന്ന് വയസുകാരി മകളെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ കുട്ടിയുടെ അമ്മയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മൂഴുക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിന് മുൻപാണ് കുഞ്ഞിനെ പുഴയിലേക്കെറിഞ്ഞതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിന് ശേഷം പൊലീസ് പ്രതിയുമായി സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റാണ് തെളിവെടുപ്പ് നടന്നത്.
അതിനിടെ പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോൾ വളരെ വൈകാരികമായാണ് നാട്ടുകാർ പ്രതികരിച്ചത്. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശത്ത് തടിച്ച് കൂടിയ നാട്ടുകാർ ആക്രോശിച്ചു. സംഭവം ദിവസം കുട്ടിക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരടക്കം നിരവധി പേരാണ് പരിസരത്ത് തടിച്ചുകൂടിയത്.
അതേസമയം കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൊല്ലപ്പെടുന്നതിന് മുൻപ് കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ അച്ഛന്റെ സഹോദരനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായാണ് വിവരം. വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തു കൊണ്ടുപോയി പ്രതി ഉപദ്രവിച്ചത്. പീഡനവിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും, അമ്മ പ്രതിയെ തല്ലിയതായും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പത്തിലധികം തവണ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും പ്രതി പോലീസിന് മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.