)
എറണാകുളം: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് റമീസ് അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേഹോപദ്രവം ഏൽപ്പിക്കൽ, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളേയും കേസിൽ പ്രതി ചേർത്തേക്കും.
റമീസിനെതിരെ വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. ഇതോടെയാണ് വിദ്യാർഥിനിയുടെ മരണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്. സോനയെ റമീസ് മർദ്ദിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. ഇരുവരുടെയും വാട്സാപ്പ് ചാറ്റുകളിൽ നിന്നാണ് പോലീസിന് റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ ലഭിച്ചത്.
താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ, ആത്മഹത്യ ചെയ്തുകൊള്ളാൻ സോനയോട് റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളിൽ നിന്ന് പോലീസ് ലഭിച്ചു. സോനയെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതിന് പിന്നാലെ ആൺസുഹൃത്തിന്റെയും കുടുംബത്തിന്റെയും ക്രൂരത വിവരിച്ചുള്ള ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. റമീസും കുടുംബവും സോനയെ മതംമാറാൻ നിർബന്ധിച്ചുവെന്നും വീടിനുള്ളിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
രജിസ്റ്റർ മാര്യേജിന് ശേഷം മതം മാറാമെന്ന് സോന പറഞ്ഞെങ്കിലും റമീസ് രജിസ്റ്റർ ചെയ്യാനെന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് മർദ്ദിക്കുകയായിരുന്നു. ചതിക്കപ്പെട്ട് ജീവിക്കാനാകില്ലെന്നും അമ്മയും സഹോദരനും തന്നോട് ക്ഷമിക്കണമെന്നും സോന ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.