)
തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് മർദിച്ചതായി പരാതി. കുട്ടിയുടെ പിതാവാണ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദിക്കുകയും ചൂരൽ കൊണ്ട് അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തതായാണ് പരാതി. ട്യൂഷനു പോകാൻ തയാറാകാതെ ഇരുന്നതിനാണ് കുട്ടി മർദ്ദനം നേരിട്ടത്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് കഴക്കൂട്ടം സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
രണ്ടു ദിവസം മുൻപാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞ് ചെമ്പഴന്തി ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയും സുഹൃത്തും ചേർന്ന് കുട്ടിയെ മർദിക്കുകയും അടിച്ചു പരുക്കേൽപിക്കുകയും ചെയ്യുകയായിരുന്നു. നിലത്തു വീണ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദിച്ചെന്നും പരാതിയിൽ പറയുന്നു. പോത്തൻകോടുള്ള സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ കുട്ടി, അച്ഛൻ താമസിക്കുന്ന മങ്ങാട്ടുകോണത്തെ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. ബാലാവകാശ കമ്മിഷനും പരാതി നൽകുമെന്നും പിതാവ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.