തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പിടിയിലായതിൽ ഒരാൾ മുമ്പും ലഹരി കടത്തിയ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ ചന്ദ്രമംഗലം സ്വദേശി അനീഷ്, വിതുര സ്വദേശി അമൽദേവ് എന്നിവരാണ് പിടിയിലായത്.
ബാംഗ്ലൂരിൽ ടാറ്റൂ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. ചെണ്ട വാദ്യ കലാകാരനാണ് അമൽദേവ്. ലഹരി മരുന്നുമായി ബസ് മാർഗം നാഗർകോവിലിൽ എത്തിയ അനീഷിനെ അമൽദേവ് ബൈക്കിൽ എത്തി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. വിതുര, പാങ്ങോട്, തുടങ്ങിയ സ്റ്റേഷനുകളിലെ കഞ്ചാവ് കേസിലെ പ്രതിയാണ് പിടിയിലായ അമൽദേവ്. അതേസമയം അനീഷ് മുമ്പും സമാനമായ കേസുകളിൽ പിടിയിൽ ആയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
Also Read: Hybrid Cannabis Case: ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
ബാംഗ്ലൂരിൽ നിന്നും ലഹരിമരുന്ന് എത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് എസ് ഐ റസ്സൽ രാജ്, സിവിൽ പോലീസ് ഓഫീസർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സംസ്ഥാന അതിർത്തിയായ കടുക്കറയിൽ നിന്നും പിടികൂടിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.