)
ബെംഗളൂരു: പതിനാലുകാരനെ അമ്മാവൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് ബെംഗളൂരുവിലെ സൊലദേവനഹള്ളിയിലാണ്. സൊലദേവനഹള്ളി സ്വദേശി നാഗപ്രസാദാണ് തന്റെ സഹോദരിയുടെ മകൻ അമോഘാകൃതിയെ കൊലപ്പെടുത്തിയിരിക്കുന്നത്.
കൊലപാതകത്തിന് പിന്നാലെ ഇയാൾ തന്നെ വിവരം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു കൊല്ലപ്പെട്ട അമോഘാകൃതി എന്നാണ് റിപ്പോർട്ട്. മാത്രമല്ല ഓൺലൈൻ ഗെയിം കളിക്കാനായി അമ്മാവന്റെ കയ്യിൽ നിന്നും പതിനാലുകാരൻ നിരന്തരം പണം വാങ്ങുകയും ഒരുപക്ഷെ പണം നൽകിയില്ലെങ്കിൽ അക്രമാസക്തനാകുകയും ചെയ്തിരുന്നു. ഒടുവിൽ സഹികെട്ടാണ് നാഗപ്രസാദ് സ്വന്തം സഹോദരിയുടെ മകനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സഹോദരിയുടെ മകനായ അമോഘ കഴിഞ്ഞ എട്ടുമാസമായി നാഗപ്രസാദിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കടുത്ത ഓൺലൈൻ ഗെയിം കളിക്കാരനായ അമോഘ പലപ്പോഴും പണം ആവശ്യപ്പെട്ട് അമ്മാവനെ ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാരണത്താലാണ് താൻ അമോഘയെ വകവരുത്തിയതെന്ന് പ്രസാദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച നാലര മണിയോടെയായിരുന്നു അമോഘയെ കൊലപ്പെടുത്തിയത്. ശേഷം വീട് പൂട്ടി നാഗപ്രസാദ് സ്ഥലം വിടുകയും ചെയ്തു.
കൃത്യത്തിന് ശേഷം നദിയിൽ ചാടി ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നും പക്ഷേ യാത്ര ചെയ്യാനുള്ള പണമില്ലാതിരുന്നതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ശേഷം കുറ്റബോധത്തെ തുടർന്ന് നാഗപ്രസാദ് തന്നെയാണ് പോലീസിനെ വിളിച്ചു വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും അമോഘയുടെ ജഡം കണ്ടെടുത്തു. ഗെയിം കളിച്ചിരിക്കാനായി അമോഘ സ്കൂൾ പഠനം പോലും മുടക്കിയെന്നും പണം ആവശ്യപ്പെട്ട് വീട്ടുകാരെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമോഘയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.