തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിൽ കഴിഞ്ഞിരുന്ന അഫാന് മെയ് 25നാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം: ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കൂടുതൽ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാരുടെ നിർദേശം. നിലവിൽ ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക.
അഫാനെ വെന്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. എങ്കിലും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ചോ അതിനു മുൻപുള്ള ചില ദിവസങ്ങളിലെ കാര്യങ്ങളും ഓർക്കാനാകുന്നില്ലെന്നാണ് അഫാൻ പറയുന്നത്. അഫാന്റെ തലച്ചോറിനും ആന്തരിക അവയങ്ങൾക്കും വലിയ പരിക്കുകളില്ല എന്നാണ് റിപ്പോർട്ട്. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത് മെയ് 25നാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുടി ബ്ലോക്കിലായിരുന്നു അഫാന് കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് ജയില്‍ അധികൃതരോട് ആവശ്യപ്പെടുകയും ഇതേ തുടര്‍ന്ന് ജയില്‍ വാര്ഡന് അഫാനെ ശുചിമുറിയില്‍ എത്തിക്കുകയുമായിരുന്നു ഇതിനിടെയാണ് അഫാന് ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്ഡന് ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചപ്പൊഴാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.