Crime News: അപ്പപ്പാറയിലെ വാകേരിയിൽ എടയൂർക്കുന്ന് സ്വദേശി അപർണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്കും പരിക്കേറ്റു.

വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. വാകേരിയിൽ വാടകയ്ക്ക് താമസിക്കുന്ന എടിയൂർക്കുന്ന് സ്വദേശി പ്രവീണയാണ് മരിച്ചത്. കൃത്യം നടത്തിയത് ഇവരുടെ പങ്കാളിയായ ദിലീഷ് ആണ്.
പ്രവീണ ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്ന പ്രവീണ മക്കളായ അനർഘ അബിന എന്നിവർക്കൊപ്പം വാകേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രവീണയെ കൊന്ന പ്രതി മകളായ അനർഘയെ വെട്ടിപരിക്കൽപ്പിച്ചു. അനർഘയെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ മകളായ അബിനയെ കാണാനില്ലെന്നാണ് റിപ്പോർട്ട്. കൃത്യത്തിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. തിരുനെല്ലി പോലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ഗിരീഷിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം എന്തിനായിരുന്നു എന്നതിൽ വ്യക്തതയില്ല. പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോർട്ട്.
പതിനേഴുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പ്രതിയ്ക്ക് ജീവപര്യന്തം
പതിനേഴുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട കടമ്മനിട്ടയില്‍ പതിനേഴുകാരിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിലാണ് ശിക്ഷ വിധിച്ചത്. പ്രതിയായ സജിലിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം രണ്ടു ലക്ഷം രൂപ പഴിയുമാണ് കോടതി ശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
പെൺകുട്ടിയുടെ മുന്‍ സുഹൃത്ത് കൂടിയായ സജില്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു. പെൺകുട്ടിയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ കുട്ടി ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു. എന്നാൽ, 2017 ജൂലൈ 14ന് പ്രതി അവിടെയെത്തി തനിക്കൊപ്പം ഇറങ്ങിവരണമെന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു ആക്രമണം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22ന് കുട്ടി മരിക്കുകയായിരുന്നു. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷന് കോടതിയില്‍ അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.