)
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ രോഗ സ്ഥിരീകരണം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് നിർണയത്തിൽ പുതിയ ചുവട് വയ്പാണ് കേരള ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്.
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പ്രതിരോധത്തിനായി മനുഷ്യരില്‍ മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന അഞ്ച് തരം അമീബകളെ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ കണ്ടെത്താനുള്ള പിസിആര്‍ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ എന്ന അമീബയെ കണ്ടെത്തയതും സ്ഥീരികരിച്ചതും.
പിജിഐ ചണ്ഡിഗഢിലായിരുന്നു നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. രോഗ സ്ഥിരീകരണം സംസ്ഥാനത്ത് തന്നെ സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. കേരളത്തിലെ മരണ നിരക്ക് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.