ഹരിയാന കോണ്‍ഗ്രസ് വക്താവിന്‍റെ കൊലപാതകം; സ്ത്രീയടക്കം 2 പേര്‍ അറസ്റ്റില്‍

ഹരിയാന കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. 

Last Updated : Jun 29, 2019, 01:05 PM IST
ഹരിയാന കോണ്‍ഗ്രസ് വക്താവിന്‍റെ കൊലപാതകം; സ്ത്രീയടക്കം 2 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. 

കേസില്‍ ഒരു സ്ത്രീയടക്കം രണ്ട് പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്‌.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വികാസ് ചൗധരിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. രാവിലെ ജിമ്മില്‍ പോവാനായി ഇറങ്ങവേയായിരുന്നു സംഭവം. ജിമ്മിന് പുറത്ത് വാഹനം നിര്‍ത്തി വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരുങ്ങവേയായിരുന്നു അജ്ഞാതര്‍ വെടിയുതിര്‍ത്തത്. അക്രമികള്‍ ഇരുവശത്തുനിന്നും പത്ത് തവണയോളം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

വികാസിനെ അക്രമികള്‍ വാഹനത്തില്‍ പിന്തുടരുകയായിരുന്നെന്ന്‍ പൊലീസ് പറഞ്ഞു. അദ്ദേഹം കാറില്‍ തനിച്ചായിരുന്നു. കാര്‍ പാര്‍ക്കി൦ഗ് ഏരിയയിലെത്തിയ ശേഷം ഓഫ് ചെയ്തു. വാഹനത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഒരുങ്ങവേ മൂന്ന് പേര്‍ ചേര്‍ന്ന് വെടിയുതിര്‍ക്കുകയും രക്ഷപ്പെടുകയുമായിരുന്നു- ഫരീദാബാദ് പൊലീസ് പി.ആര്‍.ഒ സുബെ സിംഗ് പറഞ്ഞു.

വികാസിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് പറഞ്ഞു.

 

 

Trending News