ന്യൂഡല്‍ഹി: ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരായ പീഡന പരാതിയിൽ പുതിയ നിലപാടുമായി സുപ്രീംകോടതി ജഡ്ജിമാര്‍...
പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ ചീഫ്ജസ്റ്റിസിനെതിരായ പരാതിയില്‍ അന്വേഷണം നടത്തരുതെന്നാണ് 2 ജഡ്ജിമാരുടെ അഭിപ്രായം. യുവതിയുടെ സാന്നിധ്യമില്ലാതെയുള്ള അന്വേഷണം അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുമെന്നാണ് ജഡ്ജിമാര്‍ വിലയിരുത്തിയത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, റോഹിന്‍റൺ നരിമാൻ എന്നിവരാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
മെയ് 2ന് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. പരാതിക്കാരിക്ക് അഭിഭാഷകനെ നിയമിക്കാനായി അവസരം നൽകുകയോ അല്ലെങ്കിൽ അമിക്കസ് ക്യൂറിയെ അന്വേഷണത്തിനായി നിയോഗിക്കുകയോ ചെയ്യണമെന്നാണ് നരിമാന്‍റെ നിർദേശം.
പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിക്ക് മുമ്പാകെ ഹാജരാവില്ലെന്ന് പരാതിക്കാരി നിലപാടെടുത്തിരുന്നു. അതിനാലാണ് പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം തുടരാന്‍ സമിതി തീരുമാനമെടുത്തത്.
കേസിൽ അന്വേഷണം നടത്തുന്ന എസ്.എ ബോബ്ഡെയുമായി ഇരു ജഡ്ജിമാരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.