)
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു സർക്കാരിനെ തന്നെ തട്ടിയെടുക്കുകയായിരുന്നു ഹരിയാനയിൽ. വൻ വോട്ടുകൊള്ളയാണ് ഇവിടെ നടന്നിരിക്കുന്നത്. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നതായി രാഹുൽ ഗാന്ധി ആരോപിച്ചു. എക്സിറ്റ് പോളുകളും മാധ്യമങ്ങളുടെ പ്രവചനവുമെല്ലാം കോൺഗ്രസിന് അനുകൂലമായാണ് വന്നിരുന്നത്. എന്നാൽ ഇതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടുള്ള ഫലമാണ് വന്നത്. ഓപ്പറേഷൻ സർക്കാർ ചോരിയാണ് ഹരിയാനയിൽ നടന്നതെന്നും രാഹുൽ പറഞ്ഞു.
പോസ്റ്റൽ വോട്ടുകളിൽ പോലും കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. രാജ്യത്തെ യുവജനങ്ങളോടാണ് ഈ തട്ടിപ്പിനെ കുറിച്ച് പറയുന്നത്. നിങ്ങളുടെ ഭാവി കവരുന്ന തട്ടിപ്പാണ് നടക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഹരിയാനയിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചനയാണ് നടന്നത്. ഒരു യുവതി 10 ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തത്. രേഖകൾ പ്രദർശിപ്പിച്ച് കൊണ്ടാണ് രാഹുൽ ഗാന്ധി ഹരിയാനയിലെ വോട്ടുകൊള്ളയെ കുറിച്ച് സംസാരിച്ചത്. കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണിത്. 8 സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കോൺഗ്രസിന് നഷ്ടമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
25 ലക്ഷം കള്ള വോട്ടുകൾ നടന്നത്. 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, 93174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിൽ അധികം ബൾക്ക് വോട്ടുകളുമായിരുന്നു ഹരിയാനയിൽ നടന്നത്. എട്ടിൽ ഒന്ന് വോട്ടുകൾ വ്യാജമാണ്. വോട്ടുകൊള്ളയെ തുടർന്ന് ഹരിയാനയിൽ 22000 വോട്ടിന് കോൺഗ്രസ് തോറ്റുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തിട്ടുണ്ട്. ബ്രസീലിയൻ മോഡലിൻ്റെ പേരിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വേറൊരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഒരേ ഫോട്ടോ ഉപയോഗിച്ചായിരുന്നു ഈ വോട്ടുകളൊക്കെ ചെയ്തത്. ഇത് കണ്ടെത്താതിരിക്കാൻ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടാത്തത്. 1,24,177 വോട്ടുകൾ ഫേക്ക് ഫോട്ടോ ഉപയോഗിച്ചാണ് നടത്തിയിട്ടുള്ളത്. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സംവിധാനം ഉണ്ട്. എന്നാൽ ബിജെപിയെ സഹായിക്കാനായി കമ്മീഷൻ വലിയ തട്ടിപ്പാണ് നടത്തിയതെന്നും രാഹുൽ ആരോപിച്ചു.
ഹരിയാനയിൽ വ്യാജ വോട്ട് ചെയ്തവരിൽ നിരവധി പേർ മറ്റ് സംസ്ഥാനങ്ങളിലും വോട്ട് ഉളളവരാണ്. യുപിയിൽ നിന്നുള്ള ബിജെപി വോട്ടുകളും ഹരിയാനയിലെത്തി.
ബീഹാറിലും ഈ ക്രമക്കേടുകൾ നടക്കാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇത് തടയാൻ ആകില്ലെന്നും വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും രാഹുൽ പുറത്തുവിട്ടു. ബീഹാറിലെ വോട്ടർമാരെ ഹാജരാക്കി കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്. ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകളാണ് ഒഴിവാക്കിയിട്ടുള്ളതെന്നും രാഹുൽ പറഞ്ഞു.
ഇത് സംബന്ധിച്ച വിവരങ്ങൾ ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിലെത്തിക്കും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ട് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.