8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പള പരിഷ്‌കരണം; മിനിമം വേതനം 69,000 രൂപയാകുമോ?

8th pay commission updates: അടിസ്ഥാന ശമ്പളം 69,000 രൂപയായി വർധിപ്പിക്കണമെന്ന സുപ്രധാനമായ ആവശ്യമാണ് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടീവ് മെഷിനറി സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.

Written by - Roniya Baby | Last Updated : Apr 16, 2026, 07:13 PM IST
  • എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്
  • വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയാക്കി കമ്മീഷൻ സമർപ്പിക്കുന്ന ശുപാർശകൾ സർക്കാർ വിശദമായി പരിശോധിക്കും
8th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പള പരിഷ്‌കരണം; മിനിമം വേതനം 69,000 രൂപയാകുമോ?

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുകയാണ്. നിലവിലുള്ള 18,000 രൂപ എന്ന മിനിമം അടിസ്ഥാന ശമ്പളം 69,000 രൂപയായി വർധിപ്പിക്കണമെന്ന സുപ്രധാനമായ ആവശ്യമാണ് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടീവ് മെഷിനറി സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ശമ്പള നിർണ്ണയത്തിനായി ഉപയോഗിക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടർ നിലവിലെ 2.57-ൽ നിന്നും 3.83 ആയി ഉയർത്തണമെന്നും, വാർഷിക ഇൻക്രിമെന്റ് ആറ് ശതമാനമായി നിജപ്പെടുത്തണമെന്നുമാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം.

Add Zee News as a Preferred Source

കൂടാതെ വീട്ടുവാടക അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും നിശ്ചിത വിഭാഗം ജീവനക്കാരെ പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഇതോടൊപ്പം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുൻകാലങ്ങളിലെ ശമ്പള കമ്മീഷൻ റിപ്പോർട്ടുകളും സർക്കാരിന്റെ തീരുമാനങ്ങളും പരിശോധിച്ചാൽ, യൂണിയനുകൾ ആവശ്യപ്പെടുന്ന ഈ വർധനവ് അതേപടി അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ്.

ഉദാഹരണത്തിന്, ഏഴാം ശമ്പള കമ്മീഷൻ കാലയളവിൽ 26,000 രൂപ മിനിമം ശമ്പളം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുവദിച്ചത് 18,000 രൂപയായിരുന്നു. അതുപോലെ 3.68 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറിന് പകരം 2.57 മാത്രമാണ് അന്ന് അംഗീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 3 മുതൽ 3.2 വരെയുള്ള പരിധിയിൽ നിശ്ചയിക്കപ്പെടാനാണ് കൂടുതൽ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കിൽ മിനിമം അടിസ്ഥാന ശമ്പളം 54,000 രൂപയ്ക്കും 58,000 രൂപയ്ക്കും ഇടയിലായേക്കാം.

ചർച്ചകളിൽ പരമാവധി ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂണിയനുകൾ 69,000 രൂപ എന്ന ഉയർന്ന തുക മുന്നോട്ട് വെക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ലക്ഷക്കണക്കിന് വരുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള വർധനവ് രാജ്യത്തിന്റെ ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്ന പ്രധാന ഘടകം.

ഇത് ധനക്കമ്മി വർധിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികൾക്കുമായി മാറ്റിവെക്കുന്ന തുകയിൽ കുറവുണ്ടാകാനും കാരണമായേക്കാം. എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്. വരും മാസങ്ങളിൽ വിവിധ തലത്തിലുള്ള ചർച്ചകൾ പൂർത്തിയാക്കി കമ്മീഷൻ സമർപ്പിക്കുന്ന ശുപാർശകൾ സർക്കാർ വിശദമായി പരിശോധിക്കും.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും കമ്മീഷന്റെ അന്തിമ നിർദേശങ്ങളും പരിഗണിച്ചായിരിക്കും ശമ്പള പരിഷ്‌കരണത്തിൽ അന്തിമ തീരുമാനമുണ്ടാകുക. നിലവിൽ 69,000 രൂപ എന്നത് ഒരു ശുപാർശ മാത്രമാണെന്നും അത് നടപ്പിലാകുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News