ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് കൊടുംഭീകരരെ വധിച്ചതായി കേന്ദ്രം. മൂന്ന് ജെയ്ഷെ ഭീകരരും രണ്ട് ലഷ്കർ ഭീകരരുമാണ് കൊല്ലപ്പെട്ടത്.
മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ഓപ്പറേഷനിലാണ് കൊടുംഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു.
Op Sindoor strikes kill Jaish Chief Masood Azhar's brother-in-law, the man behind IC-814 hijacking
Read @ANI Story | https://t.co/LevcjsrzFR#OperationSindoor #Jaisemohammad #MasoodAzhar #Pakistan #YusufAzhar pic.twitter.com/1D9IlDmhmi
— ANI Digital (@ani_digital) May 10, 2025
മെയ് ഏഴിന് പാകിസ്ഥാനിലെ മുരിദ്കെയിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിലാണ് കൊടുംഭീകരരായ അബു ജുൻഡാൽ, ഹാഫിസ് മുഹമ്മദ് ജമീൽ, യൂസഫ് അസർ, അബു ആകാശ, മുഹമ്മദ് ഹസൻ ഖാൻ എന്നിവർ കൊല്ലപ്പെട്ടത്. അഞ്ച് കൊടുംഭീകരരെ ഓപ്പറേഷൻ സിന്ദൂറിൽ വധിച്ചതായി കേന്ദ്രം വ്യക്തമാക്കി. മരിച്ചവരിൽ മസൂദ് അസറിൻറെ ബന്ധുവും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.