)
മുംബൈ: ട്രെയിനിൽ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തിലെ പ്രതി കോഴിക്കോട് പിടിയിൽ. കഴിഞ്ഞ മാസം എട്ടിനാണ് ട്രെയിൻ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിന് സൈഫ് ചൗധരി (40) അറസ്റ്റിലായത്. മുംബൈ കേസിലെ പ്രതിയും ഇയാളാണെന്ന് വ്യക്തമായതോടെ കുർള പോലീസ് കേരളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആയുർവേദ ഡോക്ടർമാരായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവർ കഴിഞ്ഞ ജൂൺ നാലിന് എൽടിടി നന്ദേഡ് എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് മോഷണശ്രമം ഉണ്ടായത്. ദീപാലിയുടെ ബാഗാണ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണശ്രമത്തെ പ്രതിരോധിച്ച ദീപാലിയുടെ ബഹളം കേട്ടാണ് ഭർത്താവ് യോഗേഷ് ബെർത്തിൽ നിന്ന് ഇറങ്ങിയത്.
മോഷ്ടാവിൽ നിന്ന് ബാഗ് തിരികെ പിടിച്ചെടുക്കുന്നതിനിടെ മോഷ്ടാവും ദമ്പതികളും ട്രാക്കിലേക്ക് വീണു. ഇതിനിടെ യോഗേഷിന്റെ ഇടത് കൈപ്പത്തി ട്രെയിൻ കയറി അറ്റുപോയി. ട്രാക്കിന് കുറുകെ കടന്ന് പരിക്കേറ്റ ഭർത്താവുമായി റോഡിലെത്തിയ ദീപാലി തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും സ്വകാര്യ വാഹനം നിർത്തിച്ച് യോഗേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
ട്രെയിനിൽ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന ഇവരുടെ ഒമ്പത് വയസുള്ള മകളെ റെയിൽവേ പോലീസ് കല്യാൺ സ്റ്റേഷനിൽ ഇറക്കി മാതാപിതാക്കൾക്കൊപ്പം സുരക്ഷിതമായി എത്തിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
ഇതിനിടെയാണ് സമാന രീതിയിൽ നടന്ന മോഷണത്തിൽ പ്രതി കോഴിക്കോട് അറസ്റ്റിലായതായി മുംബൈ പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കേസുകളിലെയും പ്രതി ഒരാളാണെന്ന് സ്ഥിരീകരിച്ചത്.
മുൻപ് ട്രെയിനിൽ അനധികൃതമായി കച്ചവടം ചെയ്തിരുന്ന ഇയാൾക്കെതിരെ നിരവധി മോഷമകേസുകൾ നിലവിലുണ്ട്. ദൂർഘദൂര ട്രെയിനുകളിൽ സഞ്ചരിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.