)
അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അഹമ്മദാബാദിലെ ദുരന്തം ഞെട്ടിക്കുന്നതും ദുഃഖത്തിൽ ആഴ്ത്തുന്നതും വാക്കുകൾക്ക് അതീതമായ ഹൃദയഭേദകവുമാണ്. ഈ ദുഃഖകരമായ സമയത്ത്, എന്റെ ചിന്തകൾ അതിൽ ഉൾപ്പെട്ട എല്ലാവരോടൊപ്പമാണ്. ദുരിതബാധിതരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും മോദി വിവരിച്ചു.
The tragedy in Ahmedabad has stunned and saddened us. It is heartbreaking beyond words. In this sad hour, my thoughts are with everyone affected by it. Have been in touch with Ministers and authorities who are working to assist those affected.
— Narendra Modi (@narendramodi) June 12, 2025
വിമാനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതിയും കുറിപ്പ് പങ്കുവെച്ചു. അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അതിയായ ദുഃഖമുണ്ട്. ദുരിതബാധിതർക്കൊപ്പം. ദുഃഖകരമായ ഈ അവസ്ഥയിൽ രാജ്യം അവർക്കൊപ്പം നിൽക്കുന്നുവെന്ന് അറിയിക്കുന്നു, രാഷ്ട്രപതി ദ്രൌപദി മുർമു എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
I am deeply distressed to learn about the tragic plane crash in Ahmedabad. It is a heart-rending disaster. My thoughts and prayers are with the affected people. The nation stands with them in this hour of indescribable grief.
— President of India (@rashtrapatibhvn) June 12, 2025
ഇന്ന് ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് യാത്രി തിരിച്ച എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തീഗോളമായാണ് തകർന്ന് വീണത്. വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 242 യാത്രക്കാരില്‍ 169 പേര് ഇന്ത്യന്‍ പൗരന്മാര് ആണ്. 53 ബ്രിട്ടീഷ് പൗരന്മാരും, ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.