)
ന്യൂഡൽഹി: ഓപ്പറേഷന് സിന്ദൂറില്‍ പക്കിസ്ഥാന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. പാക്കിസ്ഥാന്റെ അഞ്ച് എഫ് 16 ഉൾപ്പെടെയുള്ളവയാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ലക്ഷ്യം കൈവരിച്ച് അവസാനിപ്പിച്ച ഓപ്പറേഷൻ ആയിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ പ്രത്യാക്രമണത്തിൽ മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടിയിട്ടുണ്ട്. 1971 ശേഷം ഇന്ത്യ നേടിയ വലിയ വിജയങ്ങളിൽ ഒന്നാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ലക്ഷ്യത്തോടെ നടന്ന യുദ്ധമാണ് ഓപ്പറേഷൻ സിന്ദൂർ. കുറഞ്ഞ സമയം കൊണ്ട് തന്നെ ഇന്ത്യൻ സൈന്യത്തിന് ലക്ഷ്യം നേടാനായി. ഒടുവിൽ വെടിനിർത്തിലിനായി പാകിസ്ഥാൻ ഇന്ത്യയെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ സമയത്ത് മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. സേനകൾക്കൊപ്പം നിലകൊള്ളുകയാണ് മാധ്യമങ്ങൾ ചെയ്തത്. ചിലർ തെറ്റായ വാർത്തകൾ നൽകിയത് ഒഴിച്ചാൽ രാജ്യ താൽപര്യത്തിനൊപ്പമാണ് മാധ്യമങ്ങൾ നിലകൊണ്ടതെന്നും എ.പി സിങ് പറഞ്ഞു.
പാക്കിസ്ഥാന്റെ എത്ര ഉള്ളിൽ ആണ് ഭീകര കേന്ദ്രങ്ങൾ ഉള്ളതെങ്കിലും അത് തകർക്കാനുള്ള കരുത്ത് ഇന്ത്യൻ വ്യോമ സേനയ്ക്കുണ്ട്. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാനും വ്യോമ സേന സർവ്വസജ്ജമാണ്. ആ മേഖലയിൽ പുതിയ എയർ ബേസുകൾ ഉൾപ്പടെ വികസിപ്പിക്കുകയാണ്.
ഇതുവരെ കണ്ട യുദ്ധങ്ങളല്ല വരും കാല യുദ്ധങ്ങളിൽ മാറ്റമുണ്ടാകും. സേന അതിനുള്ള തയാറെടുപ്പിലാണെന്ന് വ്യോമസേന മേധാവി വ്യക്തമാക്കി. പുതിയ കാലത്തെ സാങ്കേതിക സംവിധാനങ്ങൾക്ക് അനുസരിച്ചായിരിക്കും മാറ്റങ്ങൾ വരുത്തുക. പുതിയ യുദ്ധവിമാനങ്ങൾക്കായുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പുതിയ ട്രാൻസ്പോർട്ട് വിമാനങ്ങളും സേനയുടെ ഭാഗമാകും.
യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. ഇതിനായി യുദ്ധവിമാനങ്ങളുടെ സാങ്കേതിക സംവിധാനം ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിക്കും. ഓപ്പറേഷൻ സിന്ദൂരിലടക്കം നടന്നത് പോലെ യോജിച്ച പ്രവർത്തനം ആണ് വരുംകാല യുദ്ധങ്ങളിലും വേണ്ടത്. മൂന്ന് സേനകളുടെ ഏകോപനത്തിന് അപ്പുറം വിവിധ ഏജൻസികളുടെ യോജിച്ച പ്രവർത്തനവും ആവശ്യമാണ്. 2030 നുള്ളിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വരുമെന്നും വ്യോമസേന മേധാവി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.