ന്യൂഡല്‍ഹി: കോവിഡ് മുക്തനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ആശുപത്രി വിട്ടു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.
ഓഗസ്റ്റ് 2 നാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതനായ വിവരം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഹരിയാന ഗുരുഗ്രാമിലെ Medanta ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
Also read: അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചു; ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി
കോവിഡ് നെഗറ്റീവ് ആയി എങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം കുറച്ച് ദിവസം കൂടി അദ്ദേഹം വസതിയില്‍ ക്വാറന്റൈനില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
Also read: കോവിഡ് വ്യാപനം: ജയില്‍ വകുപ്പ് ആസ്ഥാനം അടച്ചു, മുഴുവന്‍ തടവുകാര്‍ക്കും ആന്‍റിജന്‍ പരിശോധന
കഴിഞ്ഞ ദിവസം ടെ അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ബിജെപി നേതാവ് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു.
आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।
मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।— Amit Shah (@AmitShah) August 14, 2020