)
ന്യൂഡൽഹി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുമെന്ന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ. ബിൽ അവതരിപ്പിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. അമിത് ഷായ്ക്ക് നേരെ ബിൽ കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം. തൃണമൂൽ അംഗങ്ങളും കെസി വേണുഗോപാലുമടക്കം ബിൽ കീറിയെറിഞ്ഞു. തുടർന്ന് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു
സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് ഒവൈസി പ്രതികരിച്ചത്. ഭരണഘടനയെ തകർക്കുന്ന ബില്ലാണിതെന്നായിരുന്നു മനീഷ് തിവാരി പറഞ്ഞത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ് ഈ നീക്കം. പാർലമെൻ്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണിതെന്നും പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.
അംഗങ്ങൾക്ക് ബില്ല് നൽകിയില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടി. എന്തിനാണ് അനാവശ്യ തിടുക്കമെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം രൂക്ഷമായതോടെ ബിൽ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബിൽ ചട്ടപ്രകാരമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫെഡറൽ സംവിധാനത്തെ തകര്‍ക്കുന്ന ബില്ലാണിതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചത്. ബിൽ അവതരണത്തിനിടെ പ്രതിഷേധം കടുത്തതോടെ സഭ നിർത്തിവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.