)
അസം: ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി അസം നിയമസഭ. ഇതിന്റെ അടിസ്ഥാനത്തിൽ ബഹുഭാര്യത്വം 7 വർഷംവരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
മാത്രമല്ല നിലവിലെ വിവാഹം മറച്ചുവെച്ചു വീണ്ടും വിവാഹം ചെയ്താൽ 10 വർഷം വരെ തടവനുഭവിക്കേണ്ടിവരും. ഇത് കൂടാതെ ഇങ്ങനെ വിവാഹം കഴിക്കുന്നവർക്ക് കൂട്ട് നിൽക്കുന്ന ഗ്രാമമുഖ്യന്മാർ, ഖാസികൾ, മാതാപിതാക്കൾ എന്നിവർക്ക് 2 വർഷംവരെ തടവും ലഭിക്കും. ഈ നിയമം ഗോത്രവിഭാഗങ്ങൾക്ക് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത തവണ വീണ്ടും മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹുഭാര്യത്വ നിരോധന ബില്‍ ഉത്തരാഖണ്ഡ് മാതൃകയിലുള്ള ഏകസിവില്‍ കോഡിനുള്ള ആദ്യ പടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലിന് ഹിമന്ത ബിശ്വ ശര്‍മ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. നവംബര്‍ 25 നായിരുന്നു ബില്ല് അസം നിയമസഭയില്‍ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.