)
ബെംഗളൂരു: പട്ടാപകൽ ബെംഗളൂരുവിലെ എച്ച്ഡിഎഫ്സി ബാങ്കിൻ്റെ എടിഎംമ്മിൽ നിറക്കാനായി കൊണ്ടുപോയ 7.11 കോടി രൂപ കവർന്ന് കള്ളന്മാർ. ആദായ വകുപ്പ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന എത്തിയ സംഘമാണ് പണം കവർന്നത്. രാവിലെ പത്ത് മണിക്ക് ജയനഗറിലെ അശോക് പില്ലറിന് സമീപമാണ് സംഭവം നടന്നത്.
എടിഎംമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുപോയ വാഹനം ജയനഗറിലെ അശോക് പില്ലറിന് സമീപം എത്തിയപ്പോൾ, ഇന്നോവ കാറിൽ ആദായ വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട സംഘം വാഹനം തടയുകയായിരുന്നു. ശേഷം പണം നിറക്കാൻ കൊണ്ടുപോയ വാഹനത്തിലെ ജീവനക്കാരെ വ്യാജ ഐഡി കാണിച്ച് വിശവസിപ്പിച്ച് , പണം സംഘത്തിൻ്റെ ഇന്നോവ കാറിലേക്ക് മാറ്റി ജീവനക്കാരെയും കാറിൽ കയറ്റി. കുറച്ച് ദൂരം സഞ്ചരിച്ച് ഡയറി സർക്കിളിൽ എത്തിയ ശേഷം ജീവനക്കാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ നിന്നും പുറത്താക്കി, സംഘം ബെന്നാർഘട്ട റോഡിലൂടെ കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന്, കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.