BMW Car Telangana News: കളനാശിനി കുടിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഹൈദരാബാദ്: ബിഎംഡബ്ല്യു കാർ വാങ്ങി നൽകണമെന്ന ആവശ്യം രക്ഷിതാക്കൾ വിസമ്മതിച്ചതിനെ തുടർന്ന് 21കാരൻ ജീവനൊടുക്കി. തെലങ്കാന സിദ്ദിപെട്ടിലാണ് സംഭവം. ചത്ത്ലപള്ളി സ്വദേശിയായ ബൊമ്മ ജോണിയാണ് മരിച്ചത്. കളനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെയ് 30ന് ആണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.
സിദ്ദിപെട്ടിലെ കർഷകരാണ് ബൊമ്മ ജോണിയുടെ മാതാപിതാക്കൾ. രണ്ടേക്കറോളം വരുന്ന സ്വന്തം ഭൂമിയിൽ കൃഷി ചെയ്താണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതിൽ നിന്നുള്ള വരുമാനത്തിലാണ് കുടുംബം ജീവിച്ചിരുന്നത്. പത്താം ക്ലാസ് വരെയേ ബൊമ്മ ജോണി പഠിച്ചിട്ടുള്ളൂ. പിന്നീട് മാതാപിതാക്കളെ കൃഷിയിൽ സഹായിച്ച് വരികയായിരുന്നു.
പുതിയ വീട്, ബിഎംഡബ്ല്യു കാർ എന്നിവ ഉൾപ്പെടെ വേണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. മാതാപിതാക്കളോട് ഇക്കാര്യം പലതവണ ആവശ്യപ്പെട്ടുവെങ്കിലും അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. ഇതിനിടെ യുവാവ് മദ്യത്തിനും അടിമയായി.
ബിഎംഡബ്ല്യു കാർ വാങ്ങി നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവാവ് ഭീഷണിമുഴക്കിയതിനെ തുടർന്ന് യുവാവിനെയും കൂട്ടി മാതാപിതാക്കൾ സിദ്ദിപെട്ടിലെ കാർ ഷോറൂമിൽ എത്തി. എന്നാൽ, ബിഎംഡബ്ല്യു കാറിന് പകരം മാരുതിയുടെ സ്വിഫ്റ്റ് ഡിസയർ വാങ്ങി നൽകാമെന്നായിരുന്നു മാതാപിതാക്കളുടെ വാഗ്ദാനം.
എന്നാൽ, ഇയാൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ കളനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് തന്നെയാണ് താൻ വിഷം കഴിച്ചതായി പിതാവിനെ അറിയിച്ചത്. പിതാവും മൂത്ത സഹോദരനും ചേർന്ന് ഇയാളെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.