ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അദ്ധ്യക്ഷ മായാവതി. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏത് സീറ്റില്‍നിന്നു ജനവിധി തേടിയാലും താന്‍ ജയിക്കുമെന്ന് അറിയാം. ആര്‍എല്‍ഡിയും എസ്പിയുമായി സഖ്യം രൂപീകരിച്ചത് ബിജെപിയെ പരാജയപ്പെടുത്താനാണെന്നും അവര്‍ പറഞ്ഞു. പരമാവധി സീറ്റുകളിൽ നേരിട്ട് എത്തി പ്രചരണം നടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ നിന്നുള്ള മാറിനില്‍ക്കുന്നതെന്നാണ് മായാവതി അഭിപ്രായപ്പെട്ടത്. താന്‍ ഒരു സീറ്റില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം പാര്‍ട്ടിയെ കൂടുതല്‍ സീറ്റുകളില്‍ വിജയിപ്പിക്കുന്നതിനാണ്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് തന്‍റെ ശ്രദ്ധയെന്നും അവര്‍ പറഞ്ഞു.
വിശാല സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി പദത്തിലേക്ക് ഏറെ ഉയർന്ന് കേട്ട പേരാണ് മായാവതിയുടെത്. എന്നാല്‍ ഇപ്പോള്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന വാര്‍ത്ത രാഷ്ട്രീയ നിരീക്ഷകരില്‍ അമ്പരപ്പുളവാക്കിയിരിയ്ക്കുകയാണ്.