ഛത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം

ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ദന്തേവാഡയില്‍ സ്ഫോടനം. 

Last Updated : Nov 12, 2018, 11:35 AM IST
ഛത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഫോടനം

റായ്പൂര്‍: ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന ദന്തേവാഡയില്‍ സ്ഫോടനം. 

തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപമാണ് സ്ഫോടനം നടന്നത്. കു‍ഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. രണ്ടാഴ്‌ചയ്‌ക്കിടെ മാവോയിസ്റ്റുകള്‍ നടത്തുന്ന ആറാമത്തെ ആക്രമണമാണിത്.

കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 18 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാവോയിസ‌്റ്റ‌് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളാണ് ഇവ. വോട്ടു രേഖപ്പെടുത്തുന്നവരുടെ വിരല്‍ മുറിച്ചെടുക്കുമെന്നുവരെ ഭീഷണിയുണ്ടായിരുന്നു.

മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ 12 മണ്ഡലങ്ങളെ 'റെഡ് സോണ്‍' സീറ്റുകളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശ്നബാധിത മണ്ഡലങ്ങളില്‍ പത്തെണ്ണത്തില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പോളിംഗ്. എട്ടു മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചു വരെയും. കനത്ത സുരക്ഷയിലാണ് പോളിംഗ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും ഓരോ ബൂത്തിലും എത്തിച്ചത്. 200ഓളം ബൂത്തുകളില്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയുമാണ് മാവോയിസ്റ്റുകള്‍ ഉന്നം വയ്ക്കുന്നത്. 

മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്നന്ദ്ഗാവിലാണു രമണ്‍ സിംഗ് മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനന്തരവള്‍ കരുണാ ശുക്ലയാണു രാജ്നന്ദ്ഗാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ 12 എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്. കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിലെ 18 സീറ്റില്‍ പന്ത്രണ്ടിലും 2013ല്‍ ബിജെപി തോറ്റിരുന്നു.

ഇത്തവണ ത്രികോണ മത്സരമാണ്‌ ഛത്തീസ്ഗഢില്‍ നടക്കുന്നത്. ഭരണവിരുദ്ധവികാരം നേരിടുന്ന ബിജെപി, അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ‌്, നിര്‍ണായശക്തിയായ അജിത് ജോഗി--മായാവതി സഖ്യം എന്നിവരാണ‌് മത്സരരംഗത്തുള്ളത‌്. എന്നാല്‍ സഖ്യം കോണ്‍ഗ്രസിന് തലവേദനയാകുമെന്നും ബിജെപിയ്ക്ക് അനുകൂലമായി
ത്തീരുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ബിജെപി. കര്‍ണാടകയില്‍ കുമാരസ്വാമിയെപോലെ ഇലക്ഷനു ശേഷം ഒരു നിര്‍ണായക ശക്തിയായിക്കീരാമെന്ന കണക്കുകൂട്ടലിലാണ്, അജിത് ജോഗി.

തുടര്‍ച്ചയായി മൂന്നു വട്ടം ബിജെപിയെ പിന്തുണച്ച ജനത, ഇത്തവണ ആരെ പിന്തുണയ്ക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

 

Trending News