)
ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്. ചടങ്ങിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുത്തിരുന്നു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു.
സിപി രാധാകൃഷ്ണൻ തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണ്. തെരഞ്ഞെടുപ്പിൽ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ജഗദീപ് ധൻകർ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജിവച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ജസ്റ്റിസ് സുദർശൻ റെഡ്ഡി ആയിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ സിപി രാധാകൃഷ്ണന് 452 വോട്ടും ജസ്റ്റിസ് സുദർശൻ റെഡ്ഡിയ്ക്ക് 300 വോട്ടുകളുമാണ് ലഭിച്ചത്.
1957 മെയ് നാലിന് തിരുപ്പൂരിലാണ് സിപി രാധാകൃഷ്ണൻ ജനിച്ചത്. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ആദ്ദേഹം ബിരുദം നേടി. ശേഷം ആർഎസ്എസിന്റെ പുർണ്ണ സമയ പ്രവർത്തകനായി മാറി. 1974ലാണ് ഭാരതീയ ജനസംഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി മാറുന്നത്. 1996ൽ ബിജെപി തമിഴ്നാട് സെക്രട്ടറിയായും 1998ലും 1999ലും കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പിന്നീട് 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. ശേഷം 2016ൽ കൊച്ചി കയർ ബോർഡ് ചെയർമാനായി നിയമിതനായി. 2023ൽ ജാർഖണ്ഡ് ഗവർണർ സ്ഥാനത്തെത്തി. 2024 ജൂലൈയിലാണ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേൽക്കുന്നത്. തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.