നിസര്‍ഗ ചുഴലിക്കാറ്റ് തീരം തൊട്ടു, മുംബൈ വിമാനത്താവളം അടച്ചു

തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. 

Last Updated : Jun 3, 2020, 04:37 PM IST
നിസര്‍ഗ ചുഴലിക്കാറ്റ് തീരം തൊട്ടു, മുംബൈ വിമാനത്താവളം അടച്ചു

മുംബൈ : തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. 

അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന നിസര്‍ഗ ഉച്ചയ്ക്കുശേഷമാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. 120കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് തീരംതൊട്ടപ്പോള്‍ 72 കിലോമീറ്റര്‍ വേഗതയിലായി. മുംബൈയടക്കമുള്ള പ്രദേശങ്ങളില്‍  കനത്തകാറ്റും മഴയുമാണ്. 

Also read: 'നിസര്‍ഗ'; മുംബൈയില്‍ നിരോധനാജ്ഞ, വിമാനസര്‍വീസുകള്‍ റദ്ദാക്കി

അതേസമയം, നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ വരവ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള൦ രാത്രി 7 മണി വരെ അടച്ചിരിയ്ക്കുകയാണ്.  വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുപൊങ്ങുന്നതിനും വൈകുന്നേരം ഏഴുവരെ അനുമതിയില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ബംഗളൂരുവില്‍നിന്നുള്ള വിമാനം റണ്‍വെയില്‍ തെന്നിനീങ്ങിയതോടെയാണ് വിമാനത്താവളം അടച്ചത്. വിമാനം ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും ശക്തമായ കാറ്റ് തടസം സൃഷ്ടിക്കുമെന്നതിനാലാണ് തീരുമാനമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. 

മുംബൈ തീരപ്രദേശത്തുള്ള പൊതുഇടങ്ങളായ ബീച്ചുകള്‍, പാര്‍ക്കുകള്‍, എന്നിവ പൊലിസ് നോ-ഗോ സോണുകളായി പ്രഖ്യാപിച്ചു.

നൂറ്റാണ്ടിലെ ആദ്യത്തെ ചുഴലികൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 19,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതുവരെ സംസ്ഥാനം നേരിട്ടതില്‍ വെച്ച്‌ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണിതെന്നും ജനങ്ങള്‍ അടുത്ത രണ്ട് ദിവസം ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

Trending News