ഡൽഹി: ഡൽഹിയിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയും സംഘവും സ്ഫോടന പരമ്പര നടത്താൻ ആസൂത്രണം ചെയ്തതായി കണ്ടെത്തൽ. നാല് നഗരങ്ങളിൽ ഒന്നിച്ച് സ്ഫോടനം നടത്താനാണ് സംഘം ലക്ഷ്യമിട്ടത്. രണ്ട് പേർ വീതമുള്ള നാല് സംഘങ്ങൾ രൂപീകരിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.
സ്ഫോടന പരമ്പര നടത്തുന്നതിനായി ഇവർ 20 ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. ഈ തുക ഡോ. ഉമർ നബിക്ക് കൈമാറിയെന്നും ഐബി വൃത്തങ്ങൾ അറിയിച്ചു. പ്രതികളുടെ ഡയറികളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. പ്രത്യേക കോഡിലാണ് 25 പേരുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോ. ഉമർ നബിയുടെയും സംഘത്തിന്റെയും തുർക്കി ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തും. ഡോ. ഉമറും കൂട്ടാളിയും ചേർന്ന് നേരത്തെ തുർക്കിയിൽ സന്ദർശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് വൈറ്റ് കോളർ ഭീകര സംഘത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കപ്പെട്ടത്. ജയ്ഷെ ബന്ധമുള്ള യുകാസ എന്ന ഏജന്റിന്റെ സഹായം ഇവർക്ക് ലഭിച്ചതായാണ് കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









